തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് പയറ്റുവിളയിൽ ബവ്റിജസ് ഔട്ട്്ലെറ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്യവിൽപനശാലയിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസും നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി. ജനവാസമേഖലയിൽ മദ്യവിൽപനശാല പ്രവർത്തിപ്പിക്കരുത് എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്ന് ബവ്റിജ്സ് ഔട്ട്്ലെറ്റ് തുറന്നയുടനെ നാട്ടുകാർ പ്രതിഷേധവുമായെത്തി.
മദ്യവിൽപനശാലയിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും സമരക്കാരുമായി ഉന്തുംതള്ളുമായി. ബെവ്കോ അധികൃതര്‍ ചർച്ചയ്ക്ക് സമ്മതിച്ചതോടെയാണ് സംഘർഷസ്ഥിതിക്ക് അയവുവന്നത്. ഇന്നലെ മദ്യവിൽപനശാലയ്ക്ക് കടമുറി കൊടുത്ത പയറ്റുവിള സ്വദേശി ചന്ദ്രന് വെട്ടേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് പയറ്റുവിളയിലെ വ്യാപാരികൾ ഇന്ന് കടയടപ്പ് സമരം നടത്തി.