തിരുവനന്തപുരം എംജി കോളജില്‍ എസ്എഫ്ഐ എബിവിപി ഏറ്റുമുട്ടല്‍. എസ്എഫ്ഐയുടെ കോളജ് യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിയും ഗ്രനേഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
എ ബി വി പി നിയന്ത്രണത്തിലുള്ള എം ജി കോളജിൽ എസ് എഫ് ഐ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം. യൂണിറ്റ് രൂപീകരിച്ചവരെ മർദ്ദിച്ചെന്ന് ആരോപിച്ച് എസ് എഫ് ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളജിലേക് നടത്തിയ മാർച്ചിനെ നേരിടാൻ എബിവിപി പ്രവർത്തകർ രംഗത്തുകയായിരുന്നു.
തുടർന്ന് ഇരുവിഭാഗവും കല്ലേറും, കുപ്പിയേറും തുടങ്ങി. ഇരു വിഭാഗത്തെയും പരിച്ചുവിടാൻ ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു. ഹോൾസ് തുടർന്ന് കൂടുതൽ പോലിസ് രംഗത്തെത്തി. പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകർക്ക് നേരെ ലാത്തിവീശി. എസ്എഫ്ഐക്കാർ പിരിഞ്ഞു പോയെങ്കിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.