മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഉപയോഗിച്ചിരുന്ന അപൂർവ വസ്തുക്കളും ഫോട്ടോകളും ഇനി തിരുവനന്തപുരത്തെത്തിയാൽ കാണാം. കലാമിന്റെ പേരിലെ ദക്ഷിണേന്ത്യയിലെ ആദ്യ മ്യൂസിയം വെള്ളനാട് പുനലാലിൽ തുടങ്ങി.
ഈ സ്റ്റീൽ പാത്രത്തിന് ഒരു പ്രത്യേകതയുണ്ട്. അബ്ദുൾ കലാം 22 വർഷം ഉപയോഗിച്ചതാണ് ഈ പ്ളേറ്റും സ്പൂണും. ഈ കോടകലാം അവസാന കാലത്ത് ധരിച്ചിരുനവയിൽ ഒന്നാണിത്. സ്ഥിരമായി ഉപയോഗിച്ചിരുന്ന മൂന്ന് പേനയും പോക്കറ്റിലുണ്ട്. ഇത്തരത്തിൽ പ്രീയപ്പെടട രാഷ്ട്രപതിയുട പ്രീയപ്പെട്ട വസ്തുക്കളെല്ലാം കാണാം തിരുവനന്തപുരം പുനലാലിലെ ഡോ.കലാം സ്മൃതി മ്യൂസിയത്തിലെത്തിയാൽ. രാഷ്ട്രപതി ഭവനിൽ സൂക്ഷിച്ചിരുന്ന നൂറിലേറെ അപൂർവ ഫോടോകളും മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.
വെള്ളനാടട സാമൂഹ്യസന്നദ്ധ സംഘടനയായ ഡെയിൽ വ്യൂവാണ് മ്യൂസിയം ഒരുക്കിയത്. മരണത്തിന് നാല് മാസം മുൻപ്, കേരളത്തിൽ കലാം അവസാനമായി എത്തിയതും ഇവിടെയായിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മുൻകൂർ അനുമതിയോടെ പ്രവേശനമുള്ള ഇവിടെയെത്തിയാൽ കലാമിന്റെ ജീവചരിത്രവും കണ്ട് മടങ്ങാം.