ഉദ്ഘാടനം ചെയ്ത് പിറ്റേന്നുമുതൽ ചോർന്നൊലിച്ച് പത്തനംതിട്ട റാന്നിയിലെ മിനി സിവിൽ സ്റ്റേഷൻ. മഴപെയ്താൽ ഓഫീസിലിരുന്ന് ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാർ.
വർഷങ്ങൾ നീണ്ടകാത്തിരിപ്പിനൊടുവിലാണ് റാന്നിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമായത്. എന്നാൽ ഉദ്ഘാടനം ചെയ്ത് പിറ്റേന്നുമുതൽ സിവിൽ സ്റ്റേഷൻ ചോർന്നൊലിക്കാൻ തുടങ്ങി. മുകളിലെ നിലയിലെ ശുചിമുറിയില്‍ നിന്നൊഴുകുന്ന അഴുക്കുവെള്ളത്തിലിരുന്ന് ജോലി ചെയ്യേണ്ടഗതികേടലാണ് ജീവനക്കാർ.
1996ലാണ് മിനി സിവിൽ സ്റ്റേഷന്റെ നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കാൻ വൈകിയത് സർക്കാരിന് അധികബാധ്യത ആയിരുന്നു. ഒടുവിൽ സർക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജിൽ എട്ടുകോടി രൂപഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.