പത്തനംതിട്ട ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗീകം. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കോന്നിയിൽ പഞ്ചായത്ത് ഓഫീസിന്റെ ജനൽചില്ല് എറിഞ്ഞുതകർത്തു.
സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല എന്നത് മാറ്റിനിർത്തിയാൽ യാത്രക്കാരെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. കെ.എസ് ആർ.ടി.സി ബസുകൾ സർവീസ് നടത്തി. കെ.എസ്.ആർ.ടി.സിയ്ക്ക് പൊലീസ് സുരക്ഷയൊരുക്കി. റാന്നി, കോഴഞ്ചേരി, മൈലപ്ര എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനം തടഞ്ഞു. എന്നാൽ പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. കോന്നിപഞ്ചായത്തിന്റെ ജനൽചില്ല് എറിഞ്ഞുതകർത്തു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരന്നു. നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി.
ഹർത്താലിനെതുടർന്ന് ശബരിമല തിർഥാടനവുമായി ബന്ധപ്പെട്ട യോഗം മാറ്റിവച്ചു. വെട്ടിപ്രത്ത് ബി.ജെ.പി- ഡി.വൈ.എഫ്.ഐ പ്രർത്തകർ തമ്മിലുണ്ടായസംഘർഷത്തെതുടർന്നാണ് ബി.ജെ.പി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. സംഘർഷത്തിന്കാരണക്കാരായ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.