പകർച്ചവ്യാധികൾ തടയാൻ നാടൊട്ടും ശുചികരണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ കൊട്ടാരക്കര ടൗണിൽ മാലിന്യം കുന്നുകൂടുന്നു. ശുചീകരണത്തിന് നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപത്തെ സ്വകാര്യ സ്ഥലങ്ങളിൽ മാസങ്ങളായി മാലിന്യം കെട്ടിക്കിടക്കുകയാണ്. ടൗണിലെ കൂടുതൽ മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്.
കെ.എസ്.ആർ.ടിയുടെ ശുചിമുറി പരിസരത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവിടം കൊതുകുകളുടെ ആവാസകേന്ദ്രമായി മാറി. സെപ്റ്റിക് ടാങ്ക് മാലിന്യം ഉൾപ്പെടെ തള്ളിയിട്ടും ശുചീകരണത്തിന് നഗരസഭ തയാറായിട്ടില്ല. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് ഈ അനാസ്ഥ. താലൂക്ക് ആശുപത്രിയുടെ സമീപത്താണ് മാലിന്യം കുന്നുകൂടുന്നത്. ബസ് സ്റ്റാൻഡിന് സമീപത്തെ മാലിന്യംനീക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായില്ല.