ഒഡീ·ഷക്കാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യവസായി റിമാൻഡിൽ. കശുവണ്ടി വ്യവസായി രാജ്മോഹൻ പിള്ളയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ആരോപണം നിഷേധിച്ച രാജ്മോഹൻ പിള്ള, വീട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരുമായി സ്്്ത്രീയ്ക്ക് അടുപ്പമുണ്ടായിരുന്നെന്ന് മൊഴി നൽകിയിട്ടുണ്ട്.
വീട്ടുവേലയ്ക്ക് നിന്ന തന്നെ വഴുതക്കാട്ടെ വസതിയിൽ വച്ച് മൂന്നുമാസം മുമ്പ് രാജ്മോഹൻപിള്ള പീഡിപ്പിച്ചുവെന്നാണ് ഒഡീഷക്കാരിയുടെ പരാതി. കഴിഞ്ഞയാഴ്ച ശാരീരിക ആസ്വാസ്ഥ്യത്തിന് ചികിൽസ തേടി.
ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പീഡനക്കാര്യം ഒഡീ·ഷക്കാരനായ ഡോക്ടറോട് പറയുകയായിരുന്നു. ഡോക്ടർ തന്നെയാണ് ആദ്യം വഞ്ചിയൂർ പൊലീസിൽ വിവരം അറിയിച്ചത്. കേസെടുത്തശേഷ·ം അന്വേഷണം മ്യൂസിയം പൊലീസിന് കൈമാറി. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നതോടെ പൊലീസ് രാജ്മോഹൻപിള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രാജ്മോഹനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ രാജ്മോഹൻ പിള്ള ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. വീട്ടിൽ ഇതരസംസ്ഥാനക്കാരായ രണ്ടു പുരുഷൻമാർ ജോലിയ്ക്കുണ്ടായിരുന്നെന്നും സ്ത്രീ പരാതി നൽകിയശേഷം ഇവരെ കാണാനില്ലെന്നുമാണ് രാജ്മോഹൻപിള്ള പറയുന്നത്. ഇവരുമായി സ്ത്രീക്ക് അടുപ്പമുണ്ടായിരുന്നുവെന്നുവെന്നും ആരോപിക്കുന്നു. എന്നാൽ ഇവർക്കെതിരെ സ്ത്രീ മൊഴി നൽകാത്തതിനാൽ ഈ വഴിയ്ക്കുള്ള അന്വേ··ഷണം നടന്നിട്ടില്ല.