പത്തനംതിട്ടയിലെ പനിബാധിതർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പനിസഹായകേന്ദ്രം. ജനറൽ ആശുപത്രി പരിസരത്താണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സഹായ ഇടമുള്ളത്. പനിബാധ നിയന്ത്രണവിധേയമാകും വരെ സഹായം തുടരുന്നതിനാണ് തീരുമാനം.
ചുക്ക് കാപ്പി, ചുക്ക് വെള്ളം, ലഘുഭക്ഷണം തുടങ്ങിയ സഹായങ്ങളാണ് ലഭിക്കുക. മലയോരമേഖലയിലെ സാധാരണക്കാരേറെ ആശ്രയിക്കുന്നത് ജനറൽ ആശുപത്രിയെയാണ്. ഇതിനോട് ചേർന്നുള്ള സഹായകേന്ദ്രം ഏറെ ഗുണകരമാകും. രോഗിയ്ക്ക് മാത്രമല്ല രോഗിയുടെ കൂട്ടിരിപ്പുകാർക്കും സഹായം ലഭിക്കും.
ദിവസേന അൻപത് വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ ആശുപത്രി പരിസരം വൃത്തിയാക്കും. മരുന്നിന് പണമില്ലെങ്കിലും അടിയന്തരമായി വൊളണ്ടിയർമാർ സൗജന്യമായി വാങ്ങിനൽകും. ഓരോദിവസവും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മേഖലാ കമ്മിറ്റി ഭാരവാഹികൾ ചെലവ് വഹിക്കും.