പകർച്ച പനി പടരുന്ന തിരുവനന്തപുരത്ത് പ്രതിരോധ നടപടികളിലെ വീഴ്ചയുടെ പേരിൽ പരസ്പരം പഴിചാരി നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പും. യുഡിഎഫ് കൗൺസിലർമാർ ഡിഎംഒ ഒാഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. വീഴ്ച സംഭവിച്ചത് നഗരസഭയ്ക്കാണെന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ
പനി പ്രതിരോധത്തിലെ വീഴ്ചയുടെ പേരിലാണ് രാവിലെ യുഡിഎഫ് കൗൺസിലർമാർ ഡിഎംഒ ഒാഫീസ് ഉപരോധിച്ചത്. അതിനിടെ വനിതാ കൗൺസിലർമാരെ അധിക്ഷേപിച്ച ഡിഎംഒയെ അറസ്റ്റ് ചെയ്യണമെന്നായി പ്രതിഷേധക്കാർ. ഇതോടെ രംഗം വഷളായി.
ഡിഎംഒയിക്കെതിരെ പ്രതിഷേധം തുടർന്നാൽ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ ജി എം ഒയേയും രംഗതെത്തി.പ്രതിരോധ നടപടികളിൽ വീഴ്ച സംഭവിച്ചത് നഗരസഭയ്ക്കാണെന്നും കുറ്റം ഡോക്ടർമാരുടെ തലയിൽ ചാരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ ജി എം ഒ എ ആരോപിച്ചു. കൗൺസിലർമാരുടെ പരാതിയിൽ ഡിഎംഒ ഡോ. ജോസ് ഡിക്രൂസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഒാഫീസ് ജീവനക്കാർ തടഞ്ഞതോടെ വീണ്ടും ബഹളമായി.
തുടർന്ന് കൂടുതൽ പൊലീസ് സ്ഥലതെത്തി ഡിഎംഒ ഒാഫീസ് ഉപരോധിച്ച കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സ്ഥിതി ശാന്തമായത്.