ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പാലായിൽ പ്രവർത്തിക്കുന്ന സിആപ്ടിലെ അംഗപരിമിതർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സമീപത്തെ നിർമാണ പ്രവർത്തനങ്ങൾ കാരണം ജോലി സ്ഥലത്തേയ്ക്ക് എത്താൻ കഴിയുന്നില്ലെന്ന് പരാതി. മിനിസിവിൽ സ്റ്റേഷന്റെ ഭാഗമായുള്ള രണ്ടാം അനക്സ് കെട്ടിടത്തിന്റെ നിമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. അധികൃതർ തിരിഞ്ഞുനോക്കാതായതോടെ കോട്ടയം , ഇടുക്കി ജില്ലകളിലയ്ക്കുള്ള പാഠപുസ്തകങ്ങൾ ഉൾപ്പെടെ കെട്ടിക്കിടക്കുകയാണ്.
സിആ പ്ടിൽ പതിനേഴുവർഷമായി വർഷക്കാമായി ജോലി ചെയ്യുന്നയളാണ് എഴുപത് ശതമാനത്തിലധികം അംഗപരിമതിനായ ഷോജിമോൻ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഷോജിമോന് ഒാഫീസിലേയ്ക്ക് കയറാൻ പോലും പറ്റുന്നില്ല. കാരണം മറ്റൊന്നുമല്ല വഴിയടച്ചുള്ള ഈ നിർമാണപ്രവർത്തനങ്ങൾ തന്നെ. കഴിഞ്ഞ ഒമ്പത് വർഷമായി പാലാ നെല്ലിയാനിയിലെ സർക്കാർ പ്രൈമറി സ്കൂളിന്റെ കെട്ടിടത്തിലാണ് സിആ ആപ്ട് പ്രവർത്തിച്ചുവന്നിരുന്നത്. വിദ്യാഭ്യാസവകുപ്പിന്റെയും മറ്റ് ഇതര വകുപ്പുകളുടെയും അച്ചടിജോലികളാണ് ഇവിടെ പ്രധാനമായും നടക്കുന്നതത്. ഇതിന് മുന്നിലാണ് ഇപ്പോൾ മിനിസിവിൽസ്റ്റേഷന്റെ പുതിയ കെട്ടിടം ഉയരുന്നത്. സിആപ്ടിലേക് നടവഴി ആദ്യം നൽകിയിരുന്നെങ്കിലും നിർമാണപ്രർത്തനങ്ങൾക്കിടെ വലിയ മൺകൂന ഇടിഞ്ഞുവീണ് ഈ വഴി പൂർണമായും തടസപ്പെട്ടു. ഇതോടെ ജീവനക്കാർ പെരുവഴിയിലായി. ഒപ്പം പ്രിന്റ് ചെയ്ത പുസ്തകങ്ങളും മറ്റും കൊണ്ടുവരനോ കൊണ്ടുപോകാനോ കഴിയാത്ത സ്ഥിതിയാണ്.
മണ്ണ് മാറ്റുന്നതിനിടെ, ജീവനക്കാർ ഉപയോഗിച്ചിരുന്ന കക്കൂസിന്റെ പൈപ്പ് പൊട്ടിയതോടെ മലിജനജലം പ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പലകുറി അധികൃതരോട് പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.