തിരുവനന്തപുരം പേപ്പാറ സംഭരണിയുടെ വൃഷ്ടി പ്രദേശത്തും പാലോടും അക്കേഷ്യകൃഷിനടത്തിയ വനം വകുപ്പിനെതിരെ വീണ്ടും പ്രതിഷേധം. നാട്ടുകാർ വിതുര ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. അക്കേഷ്യചെടികൾ നടുന്നതിൽ നിന്നും വനം വകുപ്പ് പൂർണമായും പിൻമാറണമെന്നാണ് സമരക്കാരുടെ ആവശ്യം.
മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച്ച പേപ്പാറ സംഭരണിയുടെ വൃഷ്ടി പ്രദേശത്തും പാലോടും അക്കേഷ്യചെടികൾ നട്ടിരുന്നു. പ്രതിഷേധത്തെതുടർന്ന് അക്കേഷ്യചെടികൾ നടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ വനംവകുപ്പ് നിർദ്ദേശിച്ചു. എന്നാൽ അക്കേഷ്യചെടികൾ നടുന്നതിൽ നിന്നും വനംവകുപ്പ് പൂർണമായും പിൻമാറണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ സമരം നടത്തിയത്. ഈ ആവശ്യമുന്നയിച്ച് വനം വകുപ്പിന്റെ വിതുര സെക്ഷൻ ഓഫീസ്ഉപരോധിച്ചു. ഉപരോധം സിപി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
അളൊഴിഞ്ഞ സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പേപ്പാറയിലും പാലോടും വ്യാപകമായി അക്കേഷ്യ ചെടികൾ നട്ടിരുന്നു. നാട്ടുകാരുടെ എതിർപ്പിനേയും മറികടന്നായിരുന്നു വനംവകുപ്പിന്റെ പ്രവൃത്തി.