കാലവർഷം കനത്തതോടെ റാന്നി വടശേരിക്കര റോഡ് പൂർണമായും തകർന്നു. കാൽനടയാത്രികരും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവായി. ഭൂരിഭാഗം സ്വകാര്യ ബസുകളും ഇതുവഴിയുള്ള സർവീസ് നിർത്തി.
പതിവായി ജണ്ടായിക്കലിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവറുടെ വാക്കുകളാണിത്. അടുത്തകാലത്തൊന്നും ഈ പാത ഗതാഗതയോഗ്യമാകുമെന്ന് പ്രതീക്ഷയില്ല. കിലോമീറ്ററുകൾ ചുറ്റാനുള്ളത് കാരണം മറ്റ് പാതകളെ ആശ്രയിക്കാനും മാർഗമില്ല. 11 സ്വകാര്യ ബസുകൾ റോഡിന്റെ ശോച്യാവസ്ഥ കാരണം ഇതുവഴിയുള്ള സർവീസ് നിർത്തി. പത്തിലധികം സ്കൂൾ ബസുകളുടെ വാഹനവും വഴിതിരിച്ച് വിടേണ്ട സാഹചര്യമാണുള്ളത്. ടിപ്പറുകളുടെ മൽസരയോട്ടമാണ് പാതയുടെ ശോച്യാവസ്ഥയ്ക്ക് കാരണമായിപ്പറയുന്നത്.
എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഭൂരിഭാഗവും പൂർണമായും തകർന്നിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ജണ്ടായിക്കൽ മുതൽ വടശേരിക്കര വരെയുള്ള ഭാഗമാണ് പൂർണമായും തകർന്നത്. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ലെന്നാണ് പറയുന്നത്.