ഇരുപത് വർഷമായി തരിശ് കിടന്നിരുന്ന അടൂർ മിത്രപുരം ഏലായിൽ വീണ്ടും നെൽകൃഷിയിറക്കി. പ്രദേശത്തെ കർഷകരുടെയും യുവാക്കളുടെയും കൂട്ടായ്മയിലാണ് കൃഷി. മിത്രപുരം ബ്രാൻഡ് അരിയാണ് ഇവരുടെ ലക്ഷ്യം.
എഴുപതേക്കറോളം തരിശ് കിടന്നിരുന്ന പാടശേഖരത്തിലെ ഇരുപതേക്കറാണ് ആദ്യഘട്ടത്തിൽ കൃഷിയ്ക്കായി ഒരുക്കിയത്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശോശാമ്മ ഞാറ് നടീൽ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കർഷകരുടെയും യുവാക്കളുടെയും കൂട്ടായ്മയിലാണ് പാടശേഖരസമിതി രൂപീകരിച്ചത്. പൂർണമായും ജൈവരീതിയിലാണ് കൃഷി. മിത്രപുരം ബ്രാൻഡ് അരിയുടെ വിൽപനയാണ് ലക്ഷ്യം.
നെൽകൃഷിയ്ക്ക് ശേഷം തരിശ് കിടക്കുന്ന പ്രദേശം ഉൾപ്പെടുത്തി ജൈവ പച്ചക്കറിക്കൃഷി തുടങ്ങും. കൃഷി വിപുലമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണവും പാടശേഖര സമിതിക്കുണ്ട്.