കൊല്ലം ജില്ലയുടെ കിഴക്കൻമേഖല പനിയുടെ പിടിയിലായിട്ടും മാലിന്യം നീക്കി ശുചീകരണം നടത്താതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗുരുതര അനാസ്ഥ. അഞ്ചൽ ചന്തയിലും ബസ് സറ്റാൻഡിലും മാലിന്യങ്ങൾ കുന്നുകൂടിയിട്ടും അതു നീക്കാൻ അഞ്ചൽ പഞ്ചായത്ത് തയാറാവാത്ത് രോഗങ്ങൾ പടർത്തുന്നുവെന്ന നാട്ടുകാർ ആരോപിക്കുന്നു.
ജില്ലയുടെ കിഴക്കൻമേഖലയായ അഞ്ചലിൽ പകർച്ചപ്പനി പടർന്നുപിടിക്കുകുമ്പോഴും ഒരു കുലുക്കവുമില്ലാതെ മാലിന്യം നീക്കാതെ നോക്കിയിരിക്കെയാണ് പഞ്ചായത്ത്.ലോഡുകണക്കിന് മാലിന്യമായ ജനാവാസകേന്ദ്രങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്.വൃത്തിഹീനമായ പ്രദേശത്തുകൂടി ജനങ്ങൾക്ക സഞ്ചരിക്കാൻ പറ്റാത്ത വിധത്തിലായി.മാലിന്യം അവിടെ തന്നെ കത്തിച്ചുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകർ തടഞ്ഞു.ഇതിൽ പ്രതിഷേധിച്ച് മാലിന്യം അവിടെ നിന്ന് നീക്കാതെ ജനങ്ങളെ ദ്രോഹിക്കുകയാണ് ഭരണസമിതി.
മാലിന്യ സംസ്ക്കരണത്തിനായി ലക്ഷങ്ങൾ മുടക്കി നിർമിച്ച പ്ലാൻറും ഇതിനായി വാങ്ങിയ ഭൂമിയും കാടുകയറി നശിക്കുകയാണ്. ചന്തയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനെതിരെ ആരോഗ്യവകുപ്പ് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.