ഒന്നുമില്ലായ്മയിൽ നിന്ന് ആയോധനകലയിൽ ദേശീയതലത്തിലും വിജയംവരിച്ച് പത്ത് പെൺകുട്ടികൾ. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരെ ഇടിച്ചിട്ട് അവർ ഇന്ത്യൻ യോങ്മുഡോ ചാമ്പ്യൻഷിപ്പിലും, ടോഗിൽ മോഗോ ചാമ്പ്യൻഷിപ്പിലും കേരളത്തെ ജേതാക്കളാക്കി. പെൺകരുത്തിന്റെ പര്യായമാകുകയാണ് തിരുവനന്തപുരം ശ്രീ ചിത്ര പുവർഹോമിലെ ഈ പെൺകുട്ടികൾ.
അശ്വതി, ചിഞ്ചു, ചൈതന്യ, ശ്രുതി, സ്നേഹ,. ശ്രീചിത്ര പുവർഹോമിന്റെ സ്വന്തമാണ് ഇവർ. ഓരോരോ കാരണങ്ങളാൽ ഇവിടെ എത്തപ്പെട്ടവർ. ജീവിതം പരിമിതികളിലെങ്കിലും വലിയ സ്വപ്നങ്ങളാണ് ഇവർക്ക്.
ഇല്ലായ്മകളിൽ പൊറുതിമുട്ടിയെത്തിയവർക്കൊപ്പം അനാഥരുമുണ്ട് ഇക്കൂട്ടത്തിൽ. അയോധനകല മോചനത്തിലേക്കുള്ള വിഴിയായികാണുന്നു ചിലർ. കുട്ടികളുടെ പരിമിതിയറിഞ്ഞുള്ള പരിശീലകനും മുതൽക്കൂട്ടാകുന്നു.
പത്തുവർഷമായി ഹോമിലെ കുട്ടികൾ കരാട്ടെ അഭ്യസിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ പങ്കെടുത്ത പത്തുപേരും മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് ഹോമിലെ അന്തേവാസികളും അധികൃതരും.