തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷം നടത്തിയ രാപ്പകൽ സമരം ഒത്തുതീർപ്പായി. കൗൺസിൽ യോഗങ്ങളിൽ ചർച്ചക്ക് ആവശ്യമായ സമയം അനുവദിക്കാമെന്ന മേയറുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിച്ചത്. മേയർ ഏകാധിപത്യരീതിയിൽ പെരുമാറുന്നുവെന്നാരോപിച്ചായിരുന്നു ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം.
ഇന്നലെ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധമാണ് ചർച്ചക്കൊടുവിൽ ഇന്ന് ഉച്ചയോടെ ഒത്തുതിര്‍പ്പിലെത്തിയത്. ഉന്നയിച്ചആവശ്യങ്ങൾ അംഗീകരിക്കുമെന്ന് മേയർ ഉറപ്പുനൽകിയതായി പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. അടുത്തകൗൺസിൽ യോഗം മുതൽ ചര്‍ച്ചയിൽ അംഗങ്ങൾക്ക് കൂടതൽ സമയം അനുവദിക്കുമെന്ന് മേയർ പറഞ്ഞു.
നഗരത്തിൽ പകർച്ചപ്പനി വ്യപകമായസാഹചര്യത്തിൽ കരുതൽ നടപടികൾ ചർച്ചചെയ്യാൻ കൗൺസിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിൽ അഭിപ്രായം പറയാൻ ആവശ്യത്തിന്സമയം അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിപക്ഷകൗൺസിലർമാർ പ്രതിഷേധം ആരംഭിച്ചത്. യോഗം കഴിഞ്ഞയുടനെ മുദ്രാവാക്യം വിളികളുമായി കൗൺസിൽമാർ ഹാളിൽ കുത്തിയിരിക്കുകയായിരുന്നു.