മുളകളിൽ തീർത്ത വാദ്യോപകരണങ്ങൾ കോർത്തിണക്കി സംഗീതവിരുന്ന്. കടമ്മനിട്ട കവിതയുടെ ദൃശ്യാവിഷ്കാരത്തിനും മുളകളുടെ സംഗീതം പിന്നണിയായി. പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സാംസ്്കാരികോൽസവത്തിന്റെ ഭാഗമായാണ് വ്യത്യസ്ത സംഗീതാനുഭവം അരങ്ങേറിയത്.
പൂർണമായും മുളകൾ കൊണ്ടുള്ള വാദ്യോപകരണങ്ങളാണ് സംഗീതം തീർത്തത്. വനത്തിലെ പക്ഷികളുടെ കരച്ചിൽ മുതൽ ഫ്യൂഷൻ വിസ്മയം വരെ. നാടൻ പാട്ടുകൾക്കും കടമ്മനിട്ട കവിതയുടെ ദൃശ്യാവിഷ്കാരത്തിനും മുളകളാണ് സംഗീതമൊരുക്കിയത്.
കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളിലെ ബിംബങ്ങൾ പ്രകാശനിയന്ത്രണ സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ടു.
ആദിവാസി നൃത്തച്ചുവടുകളും പാട്ടും പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. അക്രോബാറ്റിക് ഡാൻസ്, കോമഡി സ്കിറ്റുകൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. റിഥം ഓഫ് കേരളയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.