തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജ് ശോച്യാവസ്ഥയിൽ. അവശ്യമരുന്നുകൾ പോലും പുറത്തു നിന്നും വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. സ്കാനിങ്- ഇസിജി യൂണിറ്റുകൾ ആറുമാസമായി പ്രവർത്തിക്കുന്നില്ല.
മെഡിക്കൽ കോളേജാണ്.സൗകര്യങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേതാണെന്നു മാത്രം. സ്കാനിങ് യൂണിറ്റ് ആറു മാസമായി അടച്ചിട്ടിരിക്കുന്നു. ഇസിജി ടെക്നീഷ്യനില്ല. ലാബുകൾക്കും ഫിസിയോ തെറാപ്പി യൂണിറ്റിനും മുമ്പിൽ ഇങ്ങനെ ചില ബോർഡുകൾ കാണാം.
ഒരു ദിവസം 400 മുതൽ 700 വരെ രോഗികളെത്തിയിരുന്ന ആശുപത്രിയാണിത്. 100 പേരെ കിടത്തി ചികിൽസിക്കാം. കെട്ടിട സൗകര്യങ്ങളുമുണ്ട്. ഒരു കാലത്ത് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് പ്രതാപം വീണ്ടെടുക്കാൻ അധികൃതർ ചെറുതായൊന്നു മനസു വയ്ക്കണമെന്നു മാത്രം.