പകർച്ചപ്പനിവർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തിരുവനന്തപുരം നഗരസഭ. 325 ശുചീകരണതൊഴിലാളികളെ താൽക്കാലീകമായി നിയമിക്കും. ഒഴിവുള്ള ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും നഗരസഭ കൗൺസിൽ തീരുമാനിച്ചു.
നഗരത്തിൽ പകർച്ചപ്പനി വ്യപകമായ സാഹചര്യത്തിൽ കരുതൽ നടപടികൾ ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് നഗരസഭയുടെ തീരുമാനം. 325 ശുചീകരണതൊഴലാളികളെ താൽക്കാലീകമായി നിയമിക്കും. ഒഴിവുള്ള ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ഫോഗിങ് ക്ലീനിങ് പ്രവർത്തികൾ തുടരും. ബോധവൽക്കരണം ശക്തിപ്പെടുത്താനും തിരുമാനിച്ചു. പകർച്ചപ്പനി തടയാൻ നഗരസഭ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പകർച്ചപ്പനിയിൽ കൂടുതലും തിരുവനന്തപുരത്താണ്.