വിടപറഞ്ഞശേഷമാണ് മുട്ടത്തുവർക്കിയുടെ മഹത്വം നാം മനസിലാക്കിയതെന്ന് ചലച്ചിത്രനടൻ മധു. ഏറ്റവും കുടതൽ വായിക്കപ്പെട്ട കൃതികളുടെ കർത്താവായിരുന്നു അദ്ദേഹമെന്നും മധു പറഞ്ഞു.മുട്ടത്തുവർക്കി ഫൗണ്ടേഷന്റെ സാഹിത്യപുരസ്കാരവിതരണചടങ്ങിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
മുട്ടത്തുവർക്കിയുടെ സ്മരണകൾ നിറഞ്ഞചടങ്ങിൽ നടൻ മധു സംവിധായകൻ ടി.വി. ചന്ദ്രന് സാഹിത്യപുരസ്കാരം സമ്മാനിച്ചു. പൊന്തൻമാടയുടെ തിരക്കഥയ്ക്കായിരുന്നു അവാർഡ്. ചടങ്ങിൽ ശ്രീകുമാരൻ തമ്പി അധ്യക്ഷനായി. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.