പള്ളിക്കൂടങ്ങളിൽ മലയാള ഭാഷ നിർബന്ധമാക്കിയ മുഖ്യമന്ത്രിക്ക് പൂച്ചെണ്ടുകളുമായി കുട്ടിക്കൂട്ടം. തിരുവന്തപുരം മലയാളം പള്ളിക്കൂടത്തിലെ കുരുന്നുകളാണ് മുഖ്യമന്ത്രിയെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചത്. മലയാളത്തിലെ പ്രമുഖ സാഹിത്യ സാംസ്കാരിക നായകരും കുട്ടികൾക്കൊപ്പമെത്തി അഭിനന്ദനമറിയിച്ചു,
മലയാളത്തിന്റെ മനോഹാരിത വെളിവാക്കുന്ന കവിതയും ചൊല്ലിയാണ് കുട്ടിക്കൂട്ടം ക്ളിഫ് ഹൗസിന്റെ മുറ്റത്തെത്തിയത്. അവിടെ നിറചിരിയുമായി നിന്ന മുഖ്യമന്ത്രിയും പത്നിയും അവരെ വാത്സല്യത്തോടെ സ്വീകരിച്ചു. പിന്നെ എം ടി വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ എല്ലാവരും ചേർന്ന് ചൊല്ലി.
ചെറു ചിരിയോടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ ഖ്യമന്ത്രി മലയാള ഭാഷയുടെ നന്മയും സ്നേഹവും നെഞ്ചേറ്റി വളരാൻ പറഞ്ഞു കുഞ്ഞുങ്ങളോട്.പിന്നെ ഒാരോരുത്തർക്കും
മധുരം നല്കി. ഒടുവിൽ സ്ളേറ്റും പെൻസിലും സമ്മാനവും നല്കിയാണ് മുഖ്യമന്ത്രി കുരുന്നുകളെ യാത്രയാക്കിയത്.