ശബരിമലയിൽ പുതിയ കൊടിമരത്തിനുള്ള തേക്കുതടി ഈ മാസം 26 ന് ആധാരശിലയിൽ ഉറപ്പിക്കും. ഇതിനായി തടി നാളെ രാവിലെ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് കൊണ്ടു പോകും. ജൂൺ 25 നാണ് പുതിയ കൊടിമര പ്രതിഷ്ഠ.
ഇരുപത്തി ഒന്ന് ദിവസം കഠിനവ്രതം അനുഷ്ഠിച്ച ആയിരത്തി അഞ്ഞൂറിലധികം അയ്യപ്പ സേവാ സംഘം വൊളണ്ടിയർമാരാണ് തടി ചുമന്ന് ശബരിമലയിൽ എത്തിക്കുക. ആറ് മാസത്തിലധികമായി തൈലാ ധിവാസത്തിലായിരുന്ന തേക്കു തടി പമ്പയിൽ ഉയർത്തി വച്ചിരിക്കുകയാണ്. 26 ന് രാവിലെ തടി ഉയർത്തി ആധാരശിലയിൽ ഉറപ്പിക്കും. തുടർന്ന് ചാരു കല്ല് വശങ്ങളിൽ വച്ച് കൊടിമരത്തടി തൊണ്ണൂറ് ഡിഗ്രിയിൽ ഉയർത്തും. സ്വർണവും രത്നങ്ങളും കാണിക്കയായി ലഭിച്ച നാണയങ്ങളും നിധികുംഭങ്ങളിലടക്കം ചെയ്ത് തറനിരപ്പ് വരെ ഉയർത്തിക്കെട്ടും. ഇതിനു ശേഷം പഞ്ചവർഗത്തറയുടെ നിർമാണം തുടങ്ങും. തടിയിൽ ഇറക്കുന്നതിനുള്ള പറകളിൽ സ്വർണം പൊതിയുന്ന ജോലികൾ പമ്പയിൽ പുരോഗമിക്കുകയാണ്.
ചെമ്പ് പറകളിൽ പന്ത്രണ്ട് സ്വർണപ്പാളികൾ വീതം ഒട്ടിച്ച് ചൂടാ മണിക്കല്ല് കൊണ്ട് ഉരച്ച് തിളക്കം കൂട്ടിയാണ് കൊടിമരത്തടിയിൽ ഇറക്കുന്നത്. മധുര ബാലകൃഷ്ണൻ ആചാരിയുടെ നേതൃത്വത്തിൽ അൻപതിലധികമുള്ള സംഘമാണ് നിർമാണം നടത്തുന്നത്. Sot ബാലക്യഷ്ണൻ ആചാരി തേക്ക് തടി കൊണ്ടു പോകുന്നതിന്റെ ഭാഗമായുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായി. നീലിമല പാതയിലൂടെയാണ് സംഘത്തിന്റെ യാത്ര. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തിയിട്ടുണ്ട്.