പ്രതിഷേധം വകവെയ്ക്കാതെ തുറന്ന ബവ്റിജസ് ഔട്്ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർക്ക് സ്ത്രീകളുടെ മർദനം. തിരുവനന്തപുരം മുരുക്കുംപുഴ ബവ്റിജസ് ഔട്്ലെറ്റിനെതിരെയാണ് സ്ത്രീകൾ കൂട്ടത്തോടെ പ്രതിഷേധവുമായെത്തിയത്. മദ്യവിൽപ്പനശാല തുറക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയത് നേരിയ സംഘര്‍ഷത്തിനുവഴിയൊരുക്കി. പൊലീസ് ഇടപെടലില്‍ പ്രതിഷേധിച്ച് മംഗലപുരം പഞ്ചായത്തില്‍ നാളെ സിപിഎം ഒഴികെയുള്ള പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തു.
ദേശീയപാതയോരത്തണ്ടായിരുന്ന മംഗലപുരത്തെ മദ്യവിൽപനശാലയാണ് മുരുക്കുംപുഴയിലേക്ക് മാറ്റിയത്. ഒപ്പം സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാർ രംഗത്തെത്തി. തുടർന്ന് വിൽപനശാല തുറക്കാനാകാതെ ബവ്റജിസ് കോർപറേഷൻ പിൻവാങ്ങി. പ്രതിഷേധം തണുത്തപ്പോൾ പൊലീസിന്റെ സഹായത്തോടെ വിൽപ്പനശാല തുറക്കാനാരംഭിച്ചപ്പോൾ പ്രതിഷേധം വീണ്ടും ശ്കതമായി. ഇന്നു രാവിലെ വൻ പൊലീസ് സന്നാഹത്തിൽ വിൽപനശാല തുറന്നു പ്രവർത്തിച്ചതോടെയാണ് മദ്യം വാങ്ങാനെത്തിയവർ പ്രതിഷേധക്കാരുടെ ചൂട് അറിഞ്ഞത്
വിൽപനശാല തുറന്നു പ്രവർത്തിക്കാൻ ബവ്റജിസ് കോർപ്പറേഷനും പ്രതിഷേധം ശ്കതമാക്കാൻ നാട്ടുകാരും തീരുമാനിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു