ജനറിക് മരുന്നുകളുടെ പ്രചാരം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ജനറിക് കൗണ്ടറുകൾ തുടങ്ങുന്നു. കാരുണ്യ ഫാർമസികളോട് ചേർന്നായിരിക്കും കൗണ്ടറുകൾ പ്രവർത്തിക്കുക. ആദ്യ കൗണ്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച പ്രവർത്തനാരംഭിക്കും.
ബ്രാൻഡഡ് പേരിലല്ലാതെ രാസനാമത്തിൽ പൊതു വിപണിയിൽ ലഭ്യമാകുന്ന ഗുണനിലവാരമുള്ള മരുന്നുകളാണ് ജനറിക് മരുന്നുകൾ. ജീവിതശൈലീ രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾക്കുള്ള 192 ഇനം മരുന്നുകൾ ആദ്യ ഘട്ടത്തിൽ ജനറിക് കൗണ്ടറുകളിൽ വില്പനയ്ക്കെത്തും. ആദ്യ കൗണ്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. ആദ്യ ഘട്ടത്തിൽ അഞ്ചു മെഡിക്കൽ കോളേജുകളിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് കൗണ്ടറുകൾ തുടങ്ങുന്നത്. കേരള ജനറിക്സ് ലോഗോ പ്രകാശനം ആരോഗ്യമന്ത്രി നിർവ്വഹിച്ചു.
രണ്ടാം ഘട്ടത്തിൽ 55 കാരുണ്യ ഫാർമസികളോടും ചേർന്ന് ജനറിക് മരുന്നുകൾക്കുള്ള കൗണ്ടറുകൾ ആരംഭിക്കും. അഞ്ചു കോടി രൂപയാണ് മെഡിക്കൽ സർവ്വീസസ് കോർപറേഷൻ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.