ആന്ധ്രയിൽ നിന്ന് അരിയെത്തിക്കുന്നതിന് കച്ചവടക്കാർ ട്രെയിനിനു പകരം ലോറികളെ ആശ്രയിച്ചു തുടങ്ങിയതോടെ കൊല്ലം റയില്‍വേ ഗുഡ്സ് ഷെഡിലെ തൊഴിലാളികള്‍ ദുരിതത്തിലായി. താരതമ്യേന ചെലവേറിയ റോഡുമാര്‍ഗം അരിയെത്തിക്കുന്നത് വില കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണെന്നാണ് ആക്ഷേപം. എട്ടുമാസമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ റയിൽവേ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
കൊല്ലം തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്കുള്ള അരിവരവിന്റെ പ്രധാനകേന്ദ്രമായ കൊല്ലം റയിൽവേ ഗുഡ്സ് ഷെഡ് ഇന്ന് നിശ്ചലമാണ്. ചരക്ക് ട്രയിനുകളിൽ എത്തുന്ന അരിച്ചാക്കുകൾ ഇവടെ നിന്നാണ് ലോറികളിൽ കച്ചവടകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ഓണക്കാലത്താണ് അവസാനമായി കൊല്ലം റെയിൽവെ സ്റ്റേഷനിൽ ചരക്കുമായി അവസാനമായി ട്രയിൻ എത്തിയത്.അരിവ്യാപാരികൾ റയിൽവേ ഉപേക്ഷിച്ച് നേരിട്ട് ചരക്ക് ഇറക്കാൻ തുടങ്ങിയതോടെയാണ് ഇവരുടെ ജീവിതം ദുരിതത്തിലായത്.ഒരു മാസം കുറഞ്ഞത് 15 ദിവസമെങ്കിലും ജോലി ലഭിച്ചിരുന്ന 700 തൊഴിലാളികളാണ് കുടുംബം പുലർത്താൻ നിവർത്തിയില്ലാതെ സമരത്തിലേക്ക് നീങ്ങുന്നത്. അരിവില കൂട്ടാൻ.ആന്ധ്രയിലെ അരിലോബിയും ഇടനിലക്കാരുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും തൊഴിലാളികൾ പറയുന്നു
ആന്ധ്രയിൽ നിന്ന് റയിൽവേ വഴി ക്വിന്റലിന് 210 രൂപയ്ക്ക് അരി കൊല്ലത്ത് എത്തിക്കാമെന്നിരിക്കെ ലോറി വഴി ക്വന്റലിന് 360 രൂപ ചെലവിലാണ് ഇപ്പോൾ അരി കൊണ്ടുവരുന്നത്.അരിവില കൂട്ടാനുള്ള ഈ നടപടി അവസാനിപ്പിക്കണമെന്നും തൊഴിൽ നൽകണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികൾ സമരം ആരംഭിക്കുകയാണ്.ഇതിന്റെ ആദ്യപടിയായി കൊല്ലം റയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധപ്രകടനം നടത്തി.