പേപ്പാറ അണക്കെട്ടിൽ വെള്ളം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. പത്ത് ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതേസമയം അഗസ്ത്യ വനമേഖലയിൽ വേനൽമഴ ലഭിക്കുന്നില്ല. ജലക്ഷാമത്തോടൊപ്പം വന്യമൃഗങ്ങൾ കാടിറങ്ങുന്നതുകൂടി നേരിടുകയാണ് സ്ഥലവാസികൾ.
തലസ്ഥാനത്തിന്റെ ജീവനാഡിയായ പേപ്പാറ അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. വെള്ളം അളക്കാനുള്ള സ്ക്കെയിലിന് താഴേക്ക് ജലനിരപ്പ് താണിരിക്കുന്നു.പേപ്പാറയിൽ ആകെ സംഭരിക്കാവുന്ന ജലം 17 ദശലക്ഷം ക്യുബിക്ക് മീറ്ററാണ്. ഇപ്പോഴുള്ളത് വെറും. ആറ് ദശലക്ഷം ക്യുബിക്ക് മീറ്ററും. ഇങ്ങനെയൊരു അവസ്ഥ ഇതിന് മുൻപുണ്ടായിട്ടില്ലെന്നാണ് സ്ഥവാസികൾ പറയുന്നത്. ചുറ്റുവട്ടത്തെ കിണറകളും കുളങ്ങളും അപ്പാടെ വറ്റിക്കഴിഞ്ഞു. ഡാമിന് തൊട്ടടുത്തുപോലും അക്കേഷ്യ വെച്ച് പിടിപ്പിച്ചതാണ് വരൾച്ച പതിൻമടങ്ങ് കൂടാൻ കാരണമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
കാലവർഷവും തുലാവർഷവും ചതിച്ചതിന് പിന്നാലെ , വേനൽമഴയും അഗസ്ത്യവനമേഖലയെ കൈവിട്ടിരിക്കുകയാണ്. ഇതോടെ വന്യമൃഗങ്ങൾക്കും രക്ഷയില്ലാതെയായി. അഗസ്ത്യകൂടത്തിനും പേപ്പാറക്കും ഇയിലെ വൻ വനനാശത്തിനും ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വേനലിനുമിടയിൽ പകച്ചു നിൽക്കുകയാണ് ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ.
Advertisement