സംസ്ഥാനത്തെ റേഷൻ കടയുടമകൾ അനിശ്ചിതകാല കടയടപ്പ് സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ ആറു മാസമായി വിതരണം ചെയ്ത സാധനങ്ങളുടെ കമ്മീഷൻ അനുവദികാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച്ച മുതൽ കടകള് അടച്ചിടുന്നത്.
ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കിയതിന് ശേഷം റേഷൻ കടയുടമകൾക്ക് സർക്കാർ കമ്മീഷൻ നൽകിയിട്ടില്ല. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏപ്രിലിന് മുമ്പായി പരിഹരിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പും പാഴായി. ഇതോടെയാണ് വീണ്ടും കടയടപ്പ് സമരത്തിന് അരങ്ങൊരുങ്ങിയത്.
16678റേഷൻ കടകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവ അടച്ചിട്ട് സമരത്തിനിറങ്ങാനാണ് തീരുമാനം. ഇതോടെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും.