പത്തനംതിട്ട തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയം വീണ്ടും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനൊപ്പം നടപടിയില്ലെങ്കിൽ സമരം തുടങ്ങാനാണ് തീരുമാനം.
24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭിക്കുന്ന സൗകര്യത്തിലേയ്ക്ക് ആശുപത്രിയെ മാറ്റണമെന്നാണ് ആവശ്യം. വനത്തിനോട് ചേർന്ന് താമസിക്കുന്ന ആദിവാസികളുൾപ്പെടെ നിരവധി കുടുംബങ്ങൾക്ക് ഇത് സഹായമായും. നിലവിൽ കിടത്തി ചികിൽസാ സൗകര്യമെന്ന് ബോർഡുണ്ട്. എന്നാൽ ഒരു മണി കഴിഞ്ഞാൽ ഏത് ഗുരുതര രോഗം ബാധിച്ചയാളും വീട്ടിലേയ്ക്ക് മടങ്ങണമെന്നാണ് അവസ്ഥ. ഉച്ചകഴിഞ്ഞാൽ ആശുപത്രി അധികൃതർ ഗേറ്റ് പൂട്ടി സ്ഥലംവിടും.