അതിരുകളില്ലാത്ത സ്നേഹത്തിന്റെ നന്മയും നർമം തുളുമ്പുന്ന ഉപദേശങ്ങളമായി നൂറാം പിറന്നാളിലെത്തിയ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയ്ക്കു തിരുവനന്തപുരം-കൊല്ലം ഭദ്രാസനങ്ങളുടെ ആദരം. നൂറുകണക്കിന് പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ജന്മശതാബ്ദി ആഘോഷം.
പ്രൗഢമായ വേദിയും സദസ്സും. മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ കർമോന്മുഖതയാണു വലിയ മെത്രാപ്പോലീത്തയുടെ മേന്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സന്ദേശത്തിൽ പറഞ്ഞു. അപ്രതീക്ഷിതമായി ഡൽഹിക്ക് പോയതിനാലാണ് മുഖ്യമന്ത്രിചങ്ങിൽ പങ്കെടുക്കാത്തത്. മതനിരപേക്ഷതയെക്കുറിച്ചു പല രാഷ്ട്രീയ നേതാക്കളും വലിയ മെത്രാപ്പോലീത്തയിൽ നിന്നു പഠിക്കണമെന്നു രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ.
വലിയമെത്രോപ്പോലീത്തയുടെ സ്വീകാര്യതയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എടുത്തുകാട്ടിയത്. മൂന്ന് കുടുംബങ്ങൾക്ക് സഭനിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ അദ്ദേഹം വിതരണം ചെയ്തു. സ്മരണിക മന്ത്രി മാത്യു ടി. തോമസ് ഒ. രാജോഗോപാൽ എംഎൽഎ.ക്കുനൽകി പ്രകാശിപ്പിച്ചു. ബ്ലസ്സി ഒരുക്കുന്ന 35 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ ചിലഭാഗങ്ങൾ പ്രദർശിപ്പിച്ചു.