തലസ്ഥാന നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ നെയ്യാർഡാമിൽ നിന്ന് വെള്ളമെത്തിക്കാനുള്ള പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. നെയ്യാർ ഡാമിൽ നിന്ന് പൈപ്പുവഴി തൊട്ടടുത്ത കനാലിൽ വെള്ളമെത്തിച്ച് അരുവിക്കര ഡാമിൽ എത്തിക്കാനാണ് നീക്കം.
നഗരത്തിലേക്ക് ജലമെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ജലഅതോരിറ്റി. കോട്ടൂർ കാപ്പുകാടിന് സമീപത്തെ സംഭരണിയിൽ നിന്ന് പൈപ്പുവഴി കനാലിൽ ജലമെത്തിച്ചശേഷം അവിടെനിന്ന് അരുവിക്കരയിലേക്ക് ജലെമെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കനാലിലെ വൃത്തിയാക്കുന്ന പ്രവൃത്തികളാണ് ദ്രുതഗതിയിൽ പുരേഗമിക്കുകയാണ്. ബുധനാഴ്ച്ചയോടെ പൂർത്തിയാക്കാനാണ് ശ്രമം. കുട്ടനാട് പാക്കേജിന് വേണ്ടി ഉപയോഗിച്ച ട്രഡ്ജർ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്.