ചെറു തേനീച്ച വളർത്തലിന്റെ വിവിധ രീതികളെക്കുറിച്ച് പഠിക്കാൻ ഒാസ്ട്രേലിയൻ സംഘം പാലായിലെത്തി. പാലാ സ്വദേശിയായ കർഷകൻ സുധീഷ് ജി പ്ലാത്തോട്ടമാണ് നാടൻ ശൈലി, സംഘത്തിന് വിവരിച്ച് നൽകിയത്. മണ്ണൂത്തി കാർഷിക സർവകലാാലയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു അവസരമൊരുക്കിയത്.
ഏറെ ഒൗഷധഗുണമുള്ള ചെറുതേൻ വിദേശികൾക്കുൾപ്പെടെ വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വിപണയിൽ ആവശ്യക്കാരും ഏറെയാണ്. മൂന്നുപതിറ്റാണ്ടോളമായി ഈ മേഖലയിൽ വിവിധ പഠനങ്ങൾ നടത്തുന്ന കർഷകൻ കൂടിയായ സുധീഷ് ജി പ്ലാത്തോട്ടം നാടൻരീതികളെക്കുറിച്ച് സംഘത്തിന് വിവരിച്ചു നൽകി. തേനീച്ച വളർത്തലിന്റെ വിവിധ ഘട്ടങ്ങൾ, വിളവെടുപ്പ് എന്നിവയെല്ലാം കണ്ട് മനസിലാക്കാനും ഇവർക്ക് അവസരം ലഭിച്ചു.
മികച്ച അനുഭവമായിരുന്നെന്നും ഇത് ഒാസ്ട്രേലിയയിൽ പ്രയോജനപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും സംഘാംഗങ്ങൾ പറഞ്ഞു
മണ്ണൂത്തി കാർഷിക സർകലാശാലയിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു. പടിഞ്ഞാറൻ സിഡ്നി സർവകലാശാലയുടയും കേരള കാഷിക സർവകലാശാലയുടെ സഹകരണത്തോടെയും നടത്തുന്ന ഗവേഷണ പദ്ധികളുടെ ഭാഗമായിട്ടാണ് ഒാസ്ട്രേലിയൻ സംഘത്തിന്റെ സന്ദർശനം. ചെറുതേനീച്ച വളർത്ത്തലിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.