വരൾച്ചനേരിടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഇന്നുമുതൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം. പേപ്പാറഅണക്കെട്ടിൽ നിന്നുള്ള കുടിവെള്ള പമ്പിങ് കുറഞ്ഞസാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം. ജലമോഷണം തടയാൻ പ്രത്യേക സ്്ക്വാഡുകളെ നിയോഗിക്കുമെന്നും ജലവിഭവ മന്ത്രി മാത്യു.ടി. തോമസ് തിരുവനന്തപുരത്ത് അറിയിച്ചു
പേപ്പാറ അണക്കെട്ടിൽനിലവിൽ മെയ് 18ാം തീയതി വരെ ഉപയോഗിക്കാനുള്ള വെള്ളമാണ് ഉള്ളത്. ഇത് മെയ് 25 വരെയെങ്കിലും ഉപയോഗിക്കാൻകഴിയും വിധം ഉപഭോഗം കുറക്കേണ്ടതുണ്ട്. ഇതിനായി രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പമ്പിങ് നേർപകുതിയാക്കും. രാത്രികാലങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാൽവ് വഴി നിയന്ത്രിച്ച് ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തിക്കും.
പുതിയകണക്ഷനുകൾ അടുത്ത മഴക്കാലം എത്തുംവരെ നൽകില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കാൻപാടില്ല. ഇത് ഉറപ്പാക്കാനും ജലമോഷണം തടയാനുമായി പ്രത്യേക സ്്ക്വാഡുകളെ നിയോഗിക്കും. കണ്‍ട്രോൾ റൂം സംവിധാനവും ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തും. നഗരത്തിൽ സെക്ഷൻ വാൽവുകളുടെ നിയന്ത്രണത്തിനായി സ്ഥിരംടീമിനെ ഏർപ്പെടുത്തുമെന്നും മന്ത്രി മാത്യു.ടി. തോമസ് അറിയിച്ചു.