ജിഷ്ണു പ്രണോയ്്യുെട അമ്മയക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തെക്കൻ കേരളത്തിൽ പൂർണം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നാട്ടുകാരെ വലച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ പാർട്ടികൾ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിനിടയാക്കി.
തെക്കൻ കേരളത്തിൽ ഹർത്താൽ സമാധനപരമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടിസി ബസ് സർവീസ് നടത്തിയില്ല. ഏതാനും സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സമരക്കാർ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവർ തുടർയാത്രക്ക് വാഹനം കിട്ടാതെ വലഞ്ഞു. പൊലീസ് ഒരുക്കിയ സമാന്തര സർവീസ് പലർക്കും തടുണയായി.സമര ദിനത്തിൽ സെക്രട്ടറിയേറ്റ് സമരഭൂമിയായി. യു.ഡി. എഫും, ബി.ജെ.പിയും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. എസ്.ഡി.പി.ഐ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നഗരത്തിന്റെ പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടത്തി.
പത്തനംതിട്ടയലും കൊല്ലത്തും തിരുവല്ലയലും ഹർത്താല്‍ സമാധാനപരമായിരുന്നു. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. അനിഷ്ടസംഭവങ്ങൾ ഒരിടത്തും ഉണ്ടായില്ല.
southern-zone-hartal-effect