പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവർക്കായി പരവൂർ കായലിൽ ദീപം തെളിയിച്ച് നാട്ടുകാരുടെ പ്രണാമം. മീനഭരണിക്ക് കായലിലെ തുരുത്തിൽ പതിനൊന്നായിരം ദീപങ്ങളാണ് നാട്ടുകാർ ഒരുക്കിയത്.
ആഘോഷങ്ങളും വെടിക്കെട്ടുമില്ലാതെ പുറ്റിങ്ങലിൽ മീനഭരണി കടന്നു പോയി. ഒര് മീനഭരണി കൂടി. ഉത്സവ ദിവസം പരവൂർ കായലിലെ തുരുത്തിൽ ദീപങ്ങൾ തെളിയിച്ചാണ് ദുരന്തത്തിൽ മരിച്ചവരേ എല്ലാവരും ഓർത്തത്. മരിച്ച ഓരോർത്തർക്കും 100 ദീപങ്ങൾ വീതം 11000 വിളക്കുകൾ പരവൂർ കായലിലേയ്ക്ക് ഒഴുക്കി
കുട്ടികളും സ്ത്രീകളും ആദരാജ്ജലി അർപ്പിക്കാ൯ തുരുത്തിൽ ഒത്തുകൂടി. കഴിഞ്ഞ മീനഭരണ നാളിൽ ഏപ്രിൽ പത്തിന് പുലർച്ചെയായിരുന്നു പുറ്റിങ്ങൽ ക്ഷേത്രത്തിൽനാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. 110 പേരുടെ ജീവനാണ് പൊലിഞ്ഞത്.ക്ഷേതാചാരങ്ങൾ മാത്രമാണ് മീനഭരണിക്കുണ്ടായിരുന്നത്.