E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 03:03 AM IST

Facebook
Twitter
Google Plus
Youtube

More in South

വടവാതൂര്‍ ഇഎസ്ഐ ഡിസ്പൻസറിയിൽ ജീവൻരക്ഷാ മരുന്നുകൾ സൂക്ഷിക്കാൻ ഇടമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോട്ടയം വടവാതൂരിലെ ഇഎസ്ഐ ആശുപത്രിയുടെ ഡിസ്പൻസറിയിൽ ജീവൻ രക്ഷാ മരുന്നുകൾ സൂക്ഷിക്കാൻ ഇടമില്ല. പണി പൂര്‍ത്തിയായ പുതിയ കെട്ടിടമുണ്ടായിട്ടും നിന്നുതിരിനിടമില്ലാത്ത കുടുസുമുറിയിലാണ് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം. വിജയപുരം പഞ്ചായത്ത് കെട്ടിടം വിട്ടുനല്‍കുന്നില്ലെന്ന് ആശുപത്രി അധികൃതരും ഇതുവരെ കെട്ടിട നമ്പറിനുള്ള അപേക്ഷപോലും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും പരസ്പരം ആരോപണം ചൊരിയുന്നു. 

ദിവസേന സ്ത്രീകളും കുട്ടികളുമുൾപ്പെട്ടെ അഞ്ഞൂറിലധികം രോഗികളാണ് വടവാതുരുള്ള ഇഎസ്ഐ ഡിസ്പെൻസറിയിലെത്തുന്നത്. പരിശോധനയ്ക്കായി മൂന്നു ഡോക്ടർമാരും സഹായത്തിനായി അഞ്ചു നഴ്സുമാരും ഇവിടെയുണ്ട്. നാളുകളായി ഇവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് സ്ഥലപരിമിതിയാണ്. മൂന്നു ഡോക്ർമാര്‌ക്കും പരിശോധനയ്ക്കെത്തുന്ന രോഗികൾക്കും നിന്ന് തിരിയാൻ പോലും കഴിയാത്ത ഇടുങ്ങിയ മുറിയിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. സ്ഥലപരിമിതി കാരണം സമീപത്തെ അടുക്കളയിലും രോഗികളെ പരിശോധിക്കുന്ന കിടക്കയിലും വരെയാണ് മരുന്നുകൾ വച്ചിരിക്കുന്നത്. ഹൃദ്രോഗത്തിനും കാൻസറിനും ഉൾപ്പെടെള്ള വിലകൂടിയ മരുന്നുകള്‍ നിലത്ത് വെറുത ഇട്ടിരിക്കുകയാണ്. ശരിയായ രീതിയിൽ സംരക്ഷിക്കാപ്പെടാതെയിരുന്നാൽ രോഗികൾക്ക് വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നിരിക്കെയാണ് ഈ രീതിയിൽ മരുന്നുകളിട്ടിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടു കൂടിയ പുതിയ ഡിസ്പെൻസറി കെട്ടിടം രണ്ടുർഷമായി തൊട്ടടുത്ത് വെറുതെ കിടക്കുകയാണ്. 

നെബുലൈസേൻ , കുത്തിവയ്പ്, മുറിവ് വെച്ചുകെട്ടൽ എന്നിവയെക്കെല്ലാം ഒരു ഇടുങ്ങിയ മുറി മാത്രമാണുള്ളത്,. എന്നാൽ കെട്ടിട നമ്പർ നൽകുന്നതിന് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് വിജയപുരം പഞ്ചായത്തിന്റെ വിശദീകരണം. കാരണങ്ങൾ നിരത്തി ഇരു കൂട്ടരും കൈകഴുമ്പോൾ ഇവിടെയും ഇരകളാക്കപ്പെടുന്നത് സാധാരണക്കാരായ രോഗികളാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :