കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെകുറിച്ച് വിജിലൻസ് അന്വേഷിക്കും.എൻജിനീയർമാരും കരാറുകാരനും നിർമ്മാണത്തിൽ വീഴ്ചവരുത്തിയതായി മരാമത്ത് വിഭാഗം വിജിലൻസ് കണ്ടെത്തി.താൽക്കാലികപാലം അടുത്തമാസം 15ന് തുറന്നുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഗുരുതരമായ വീഴ്ചകളാണ് കരാറാരുകാരനും എൻജിനീയർമാർക്കുമെതിരെ കണ്ടെത്തിയിരിക്കുന്നത്.നിർമ്മാണസമയത്ത് എൻജിനീയർമാരുടെ ജാഗ്രതക്കുറവുണ്ടായി.കരാറുകാരനും ഉദാസീനത വരുത്തി.ആദ്യഘട്ടത്തിൽ തന്നെ പാലത്തിന് ചരിവുണ്ടായി.മണൽവാരൽ കാരണം അഞ്ചുമീറ്റർ വരെ മണ്ണ് കവചം ഒഴുകിപ്പോയിട്ടുണ്ട്.ഇതാണ് തൂണുകളുടെ സംരക്ഷണം നഷ്ടപ്പെടാനിടയാക്കിയത്.ഇതിന് കാരണക്കാരായ മണൽമാഫിയയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
ഇതിന്റ അടിസ്ഥാനത്തിലാണ് വിജിലൻസിന് കൈമാറിയിരിക്കുന്നത്. സൈന്യം നിർമ്മിക്കുന്ന ബെയ് ലി പാലം അടുത്തമാസം പകുതിയോടെ തുറന്നുകൊടുക്കും.പ്രധാനപാലത്തിന്റ നിർമ്മാണം ഒാഗസ്്റ്റ് അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നും മന്ത്രി ജി.സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.ജനുവരി ഒൻപതിനാണ് പാലം തകർന്നത്.