ടുത്തുള്ള വീട്ടിലെ ഡോബർമാൻ ഇനത്തിൽപ്പെട്ട വളർത്തുനായയെ ഇതര സംസ്ഥാന തൊഴിലാളി കുത്തിക്കൊന്നു വലിച്ചിഴച്ചു കൊണ്ടുപോയി കുറ്റിക്കാട്ടിലിട്ടു ചുട്ടുതിന്നു. സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും എത്തി കീഴ്പ്പെടുത്തുന്നതിനിടെ നാട്ടുകാർക്കും പൊലീസിനും നേരെ ചാടിവീണ ഇയാൾ ഒരു ചുമട്ടുതൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ചു. തുടർന്ന് അസം സ്വദേശി കെട്ടിടനിർമാണ തൊഴിലാളിയായ വിക്രമിനെ(25) സാഹസികമായി കീഴടക്കി. ചുമട്ടുതൊഴിലാളി ഹരിയുടെ കയ്യിൽ ആഴത്തിൽ കുത്തേറ്റു.
കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാർക്കും മർദനമേറ്റു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അരശുംമൂട് തിപ്പെട്ടിക്ഷേത്രത്തിനു സമീപം ശിവം വീട്ടിൽ ഹരികുമാറിന്റെ ഒന്നരവയസ്സുള്ള നായയെയാണു കൊന്നത്. ഹരികുമാറിന്റെ സഹോദരന്റെ കരാർ കെട്ടിടനിർമാണ ജോലിക്കാരിൽ ഒരാളാണ് ഇയാൾ. ഉച്ചയോടെ ജോലികഴിഞ്ഞു പോയ ഇയാൾ ഹരികുമാറിന്റെ കൂട്ടിലിട്ടിരുന്ന നായെ കുത്തിക്കൊന്നു.തുടർന്നു കൂടിന്റെ ഗ്രില്ല് കുത്തിപ്പൊളിച്ചു പട്ടിയെ വലിച്ചിഴച്ച് ഏതാണ്ട് ഇരുനൂറു മീറ്റർ ദൂരം വരുന്ന കാവുവിളയ്ക്കു സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി പട്ടിയെ വെട്ടി ഇറച്ചിയാക്കി ചുട്ടു തിന്നുകയായിരുന്നു.
സംഭവത്തിനു സാക്ഷിയായ മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ പൊലീസിനെ അറിയിച്ചശേഷം എത്തിയപ്പൊഴാണ് ചുമട്ടുതൊഴിലാളിക്കു കുത്തേറ്റത്. തുടർന്നു കഴക്കൂട്ടം പൊലീസ് എത്തിയെങ്കിലും അവർക്കു നേരെയും ഇയാൾ കത്തിയുമായി ചാടിവീണ് ആക്രമിച്ചു. ഒടുവിൽ ചുമട്ടുതൊഴിലാളികൾ തന്നെ ഇയാളെ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിച്ചു. കോടതിയിൽ ഹാജരാക്കിയശേഷം മാനസികചികിത്സാ കേന്ദ്രത്തിൽ എത്തിച്ചു. ഇയാൾ കഞ്ചാവിന്റെയും ലഹരിമരുന്നിന്റെയും ലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.