സമ്പൂർണ വിദ്യാഭ്യാസ യഞ്ജമെന്ന പ്രഖ്യാപനവുമായി പത്തനംതിട്ട നഗരസഭയുടെ ബജറ്റ്. സ്ത്രീ സുരക്ഷാ പദ്ധതിയ്ക്കും കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
നഗരപരിധിയിലെ മുഴുവൻ സ്കൂളുകളിലും മികച്ച പഠനസൗകര്യം ഉറപ്പാക്കും. സ്ത്രീ സുരക്ഷയ്ക്കായി ജനമൈത്രി പൊലീസുമായി സഹകരിച്ച് നിരവധി പരിശീലന പരിപാടി നടപ്പാക്കും. കുട്ടികളുടെ സുരക്ഷയെക്കരുതി സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം. ജനറൽ ആശുപത്രി വികസനം. ബസ് സ്റ്റേഷൻ നവീകരണം. കുമ്പഴയിൽ ആധുനിക മൽസ്യമാർക്കറ്റ് തുടങ്ങി സമഗ്രമേഖലയുടെയും വികസനം ലക്ഷ്യമാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
നഗരസഭയുടെ പ്രധാന പോരായ്മകളിലൊന്നായ മാലിന്യസംസ്ക്കരണത്തിന് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. നഗരസഭാ പ്രദേശത്ത് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് വളമാക്കും. ജലഉറവിടങ്ങൾ പുനരുദ്ധരിച്ചും നീർച്ചാലുകളും നീർത്തടങ്ങളും സംരക്ഷിച്ചും പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.