കൊല്ലം ചിന്നക്കടയില്‍ പുലര്‍ച്ചെയുണ്ടായ വന്‍തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. രാവിലെ അഞ്ചേകാലോടെ ആളിക്കത്തിയ തീ ഫയര്‍ ഫോഴ്സും പൊലീസും ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കിയത്.13 കടകൾ കത്തിയമരാൻ ഇടയാക്കിയത് ഷോട്ട് സർക്യൂട്ടാണെന്നാണ് നിഗമനം
പുലർച്ചെ നാലരയോടെ കാണപ്പെട്ട് തീ അഞ്ചേ കാലോടെയാണ് കത്തിപടർന്നത്. നഗരഹൃദയമായ ചിന്നക്കടയിലുള്ള പായിക്കട റോഡിലെ വ്യാപാകേന്ദ്രത്തിലെ 13 കടകളാണ് കത്തിയമർന്നത്. മൊത്തവ്യാപാര തുണിക്കടകളും, ആലൂമിനിയം ഓട് പാത്രക്കാരടകളും വാഹനങ്ങളുടെ എൻജിൻ ഓയിൽ കടകളും കത്തിയത് കോടികളുടെ നാശനഷടമാണ് ഉണ്ടാക്കി നൂറ് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കടകളാണ് അഗ്നിക്കിരയായത്.
തുണികളും , പാത്രങ്ങൾ പൊതിഞ്ഞിരുന്ന വയ്ക്കോലുകളും തീ ആളിപ്പടരാൻ ഇടയാക്കി. ഒരു മണികകൂറോളം ഫയർഫോഴ്സു പൊലീസും നാട്ടുകാരും പാടുപെട്ടാണ് തീ അണച്ചത്. ഓണം മുന്നിൽകണ്ട് വസ്ത്രവ്യാപരശാലകളിൽ ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. ആവശ്യത്തിന് ഫയർഎഞ്ചിനുകൾ ആദ്യമെത്തിയില്ലെന്നും ശ്രദ്ധകാണിച്ചിരുന്നെങ്കിൽ നാശനഷ്ടം കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നും വ്യാപാരികൾ ആരോപിച്ചു
കടകളുടെ മുകളിലത്തെ നിലയിൽ നിന്ന് തീപടർന്ന് ഫയർഫോഴ്സിനെ ഏറെ ബുദ്ധിമുട്ടിച്ചു. കടകളുടെ കോണിപ്പടികൾ എല്ലാ തടിയായിരുന്നതും ഇതെല്ലാ കത്തിയതും ഫയർഫോഴ്സ ഉദ്യോഗസ്ഥർക്ക് മുകളിലെ നിലയിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.
വൈദ്യുതി ബന്ധം വിശ്ഛേദിക്കാൻ കാലതാമസം എടുത്തത് തീപിടുത്തത്തിന്റെ തീവ്രതകൂട്ടി.ചിന്നക്കട,കടപ്പാക്കട,കുണ്ടറ,ചവറ,പരവൂർ ,കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിന്ന് 25 ഫയറിഞ്ചനുകളാണ് എത്തിയത് തീപിടിത്തത്തില്‍ നഷ്ടം നേരിട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് കൊല്ലം മേയര്‍ വി.രാജേന്ദ്രബാബു പറഞ്ഞു