കാഞ്ഞിരപ്പള്ളിയിൽ കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കോടതി ഉത്തരവ് നടപ്പാക്കിയതോടെ രോഗിയായ അമ്മയും ഒമ്പതാംക്ലാസ് വിദ്യാർഥിനിയും പെരുവഴിയിലായി. ഭര്‍തൃ മാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസിലാണ് പൂതക്കുഴി സ്വദേശികളായ ബബിത ഷാനവാസ്, മകള്‍ സൈബ ഷാനവാസിനും ഒറ്റമുറി വീടുപേക്ഷിച്ച് പെരുവഴിയിലേക്കിറങ്ങേണ്ടി വന്നത്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവും മരിച്ചിരുന്നു
കുടംബസ്വത്ത് സംബന്ധിച്ച തർക്കമാണ് ഈ അമ്മയുടെയും മകളുടെയും ജീവിതം ഒരു വലിയ ചോദ്യചിഹ്നമാക്കിയത്. ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതി കൊടുത്തു. ഇതേ തുടര്‍ന്നാണ് തര്‍ക്കങ്ങളും കേസുകളും ഉണ്ടായത്. ഈ കേസിലെ കോടതി വിധി പ്രകാരമാണ്, ഇവർക്ക് ആകെയുള്ള ആശ്രയമായരുന്ന ഒറ്റമുറി വീട് നഷ്ടപ്പെട്ടത്. കോടി ഉത്തരവു പ്രകാരം കഴിഞ്ഞദിവസം പൊലീസ് ഇവിടെ എത്തിയെങ്കിലും ദുരവസ്ഥ കണ്ട് മടങ്ങുകയായിരുന്നു, എന്നാൽ കാഞ്ഞിരപ്പള്ളി എസ്.ഐ. യെ വിളിച്ചു വരുത്തിയ കോടതി അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. രോഗിയായ ബബിത എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാത്തതിനെത്തുടർന്ന് കിടക്കയോടെ പുറത്തിറക്കുകയായിരുന്നു.
രോഗിയായ ബബിതെയ പിന്നീട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. പഠിക്കാൻ മിടുക്കിയായ ഒമ്പതാം ക്ലാസുകാരിയയ മകളുമായി ഇനി എങ്ങോട്ടെന്നറിയാതെ ബബിത തേങ്ങലിലാണ്. അതേസമയം തനിയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ബബിതയ്ക്ക് 3,90,000 രൂപ നല്‍കാനും കുടുംബ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഭര്‍തൃവീട്ടുകാര്‍ മേല്‍കോടതയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്