മരണക്കെണിയായി ഓമശ്ശേരി മാതോലത്ത് കടവ്

dangerriver-03
SHARE

കോഴിക്കോട് ഓമശ്ശേരി ചെറുപുഴയിലെ മാതോലത്ത് കടവ് മരണക്കെണിയാകുന്നു. എട്ട് വർഷത്തിനിടെ 12 പേരുടെ ജീവനാണ് ഇവിടെ  പൊലിഞ്ഞത്. വെള്ളിയാഴ്ച രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം 

എട്ടും ഒന്‍പതും വയസുള്ള രണ്ടുകുട്ടികളുടെ ജീവനാണ് ഏറ്റവും ഒടുവില്‍ പൊലിഞ്ഞത്. ഇവിടെ മരിച്ച പന്ത്രണ്ടുപേരില്‍ പകുതിയും പതിനഞ്ച് വയസിന് താഴെയുള്ളവരാണ്.  പുറമെ നോക്കിയാല്‍ ചെറുപുഴ ശാന്തമായി തോന്നും. അതുതന്നെയാണ് പലരേയും ഇവിടേക്ക് ആകര്‍ഷിക്കുന്നതും. പക്ഷെ ജീവനെടുക്കാന്‍ കാത്തിരിക്കുന്ന അടിയൊഴുക്കും  അപകടകെണികളും ആരും തിരിച്ചറിയാറില്ല  

അപായ സൂചന ബോർഡുണ്ട് . നാട്ടിലെ യുവാക്കൾ ചേർന്ന്  ലൈഫ് ജാക്കറ്റുകളും  വാങ്ങി. അപകടമുണ്ടാകുമ്പോൾ ആർക്കും ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താം. പക്ഷെ അതുകൊണ്ടൊന്നും കടവിലെ മരണത്തിന്റ എണ്ണം കുറയ്ക്കാന്‍ ആകുന്നില്ല. അതുകൊണ്ടുതന്നെ കടവ് മാറ്റി സ്ഥാപിക്കാനാണ് പഞ്ചായത്തിന്റ തീരുമാനം. കോഴിക്കോട് എൻ.ഐ.ടിയുടെ നേതൃത്വത്തിൽ സാധ്യത പഠനം നടത്തിയ ശേഷമായിരിക്കും കടവ് മാറ്റുക.,

MORE IN NORTH
SHOW MORE