ക്ഷേമനിധി അടച്ചില്ല; സിപിഎം നിയന്ത്രണത്തിലുള്ള സംഘം ലക്ഷങ്ങൾ തട്ടിയതായി പരാതി

pravasi-sangham
SHARE

ക്ഷേമനിധി അടയ്ക്കാതെ സിപിഎം നിയന്ത്രണത്തിലുള്ള സംഘം ലക്ഷങ്ങൾ തട്ടിയതായി പരാതി. കണ്ണൂർ തളിപ്പറമ്പിലുള്ള കേരള പ്രവാസി സംഘത്തിനെതിരെയാണ് വ്യാപക പരാതികൾ ഉയർന്നിരിക്കുന്നത്.

പ്രവാസികൾ അടച്ച പന്ത്രണ്ട് ലക്ഷത്തോളം രൂപ ക്ഷേമനിധിയിലേക്ക് അടയ്ക്കാതെ തട്ടിയെടുത്തെന്നാണ് പരാതി. നൂറോളം പേരാണ് പരാതിയുമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്.സിപിഎം നേതാവ് കൂടിയായ മുൻ സെക്രട്ടറി എൻ.കൃഷ്ണനും ജീവനക്കാരി 

കെ.വി.കവിതയും ചേർന്നാണ് പണം തട്ടിയെതെന്ന് പ്രവാസികൾ പറയുന്നു. എന്നാൽ കംപ്യൂട്ടറിൽ തിരിമറി നടത്തി കവിതയാണ് പണം കൈക്കിലാക്കിയതെന്ന് കൃഷ്ണൻ പറയുന്നു.

പ്രവാസികൾക്കുള്ള സഹായങ്ങൾ കവിതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സ്വീകരിച്ചിരുന്നത്. പരാതികൾ ഉയർന്നതോടെ പണം നൽകാമെന്ന് കവിത മുദ്രപത്രത്തിൽ എഴുതി നൽകിയിട്ടുണ്ട്. കേസെടുക്കാതെ പ്രശ്നം പരിഹരിക്കാൻ തളിപ്പറമ്പ് പോലീസാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

MORE IN NORTH
SHOW MORE