വിവാഹത്തലേന്ന് നടന്ന തര്‍ക്കമാണ് ദുരഭിമാനക്കൊലയിലേക്ക് നയിച്ചതെന്ന് രാജന്‍റെ മൊഴി

areekode-murder-case-t
SHARE

വിവാഹത്തലേന്ന് നടന്ന തര്‍ക്കമാണ് മലപ്പുറം അരീക്കോട്  ദുരഭിമാനക്കൊലയിലേക്ക് നയിച്ചതെന്ന് പ്രതി രാജന്‍റെ മൊഴി.  പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.  

പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ അയല്‍ക്കാരന്റെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ് തുടങ്ങിയത്. പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയ സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. തുടര്‍ന്ന് ബന്ധുക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതെ മാറി നിന്ന വീട്ടില്‍ നിന്ന് നൂറു മീറ്റര്‍ മാറിയുളള സ്ഥലത്തും പൊലീസ് പ്രതിയേയുമായെത്തി. ചോദ്യം ചെയ്യലടക്കമുളള പൊലീസിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതുകൊണ്ട് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല.

വിവാഹശേഷം സ്വന്തം വീട്ടിലേക്ക് കാലുകുത്തില്ലെന്ന് തര്‍ക്കത്തിനിടെ പെണ്‍കുട്ടി പറഞ്ഞതാണ് പെട്ടന്നുളള പ്രകോപനത്തിന് കാരണമായി പറയുന്നത്. മദ്യലഹരിയിലായിരുന്ന രാജന്‍ കത്തിയുമായി പെണ്‍കുട്ടിക്കു നേരെ ചാടിവീഴുകയായിരുന്നു. ഈ വിവാഹത്തിനോട് തുടക്കം മുതലുളള എതിര്‍പ്പും പ്രതികാരണത്തിന് കാരണമായി.

MORE IN NORTH
SHOW MORE