റേഷന്‍ കാര്‍ഡിലെ പിഴവുകള്‍ ഇപ്പോള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ പുതിയ കാര്‍ഡ് വന്നപ്പോള്‍ സ്വന്തം കുടുംബം തന്നെ മാഞ്ഞുപോയത് എങ്ങിനെയെന്നറിയാതെ കുഴങ്ങുകയാണ് കാസര്‍കോട് നീർച്ചാല്‍ സ്വദേശി ഇബ്രാഹിം. ഇതുവരെ നേരിൽ പോലും കണാത്ത ഒരാൾ പുതിയ കാര്‍ഡിലൂടെ കുടുംബാംഗവുമായി.
ഭാര്യ ആമിനയും, എട്ടുമക്കളും ചേരുന്നതാണ് കൂലിപ്പണിക്കാരനായ ഇബ്രാഹിമിന്റെ കുടുംബം. കഴിഞ്ഞ ദിവസമാണ് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചത്. ബി.പി.എല്‍ കാര്‍ഡ്. കാര്‍ഡില്‍ വീട്ടുകാരായ പത്തംഗങ്ങളിൽ ഒൻപതു പേരും പുറത്ത്. കാർഡുടമയായി ചേർക്കപ്പെട്ട ഇബ്രാഹിമിന്റെ കാര്യ ആമിനയും ഏതോ കിരൺ കുമാറും മാത്രമാണ് അംഗങ്ങൾ. വിവരങ്ങൾ ചേർത്തതിൽ വരുത്തിയ പിഴവാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. പരാതിയുമായി കാസർകോട് താലൂക്ക് സപ്ലൈ ഓഫിസിലെത്തിയപ്പോൾ രണ്ടുമാസം കഴിഞ്ഞ് പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് ജോലിക്കു പോലും പോകാൻ സാധിക്കാത്ത അവസ്ഥയില്‍. അര്‍ഹതപ്പെട്ട റേഷന്‍ കൂടി ഇല്ലാതായതോടെ എങ്ങിനെ കുടുംബം പുലര്‍ത്തുമെന്ന ആശങ്കയിലാണ് ഇബ്രാഹിം. പ്രശ്നത്തിന് അടിയന്തിരമായ പരിഹാരം ആവശ്യപ്പെട്ട് ജില്ലാ കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.