പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് മുന്നോടിയായി ദേവരഥങ്ങളുടെ നവീകരണം തുടങ്ങി. തടിക്ക് പകരം ഉരുക്ക് ചക്രത്തിലാണ് രഥങ്ങൾ അഗ്രഹാരത്തിൽ പ്രയാണം നടത്തുക.
പ്രത്യേക പൂജകളോടെയാണ് രഥങ്ങളുടെ ചക്രങ്ങൾ മാറ്റുന്ന ജോലി തുടങ്ങിയത്. പ്രധാന രഥത്തിലാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ ശിവനെയും പാർവ്വതിയെയും ഇരുത്തി കൽപ്പാത്തിയിലെ നാലു ഗ്രാമങ്ങളിലും പ്രയാണം നടത്തുന്നത്. കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ മരചക്രത്തിന്റെ ഭാഗങ്ങൾ അടർന്നു പോവുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് രഥചക്രങ്ങൾ ഉരുക്ക് നിർമ്മിതമാക്കാൻ തീരുമാനിച്ചത്.
തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള വിദഗ്ധരാണ് ചക്രം മാറ്റി സ്ഥാപിക്കുന്ന ജോലി ചെയ്യുന്നത്. നാലു ഉരുക്കു ചക്രങ്ങൾക്കുമായി ആറ് ടൺ ഭാരം വരും.. നവംബർ 14 നാണ് കൽപ്പാത്തി രഥോൽസവ ആഘോഷക്കൾക്ക് തുടക്കമാകുന്നത്.