കുടിയിറക്ക് ഭീഷണി േനരിടുന്ന കർഷകർ കോഴിക്കോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു. ഡിസംബർ മുപ്പതിനകം നികുതി സ്വീകരിച്ചില്ലെങ്കിൽ സിവില്‍ സ്റ്റേഷൻ ഉപരോധമടക്കമുള്ള കടുത്ത സമരങ്ങളിലേക്ക് കടക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
കയ്യേറ്റക്കാരാണെന്നാരോപിച്ച് നാനൂറ് കർഷകർക്കാണ് ഒഴിഞ്ഞ് പോകാൻ വനം വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. 1977 ന് ശേഷം കയ്യേറി അനധികൃതമായി രേഖകൾ ഉണ്ടാക്കിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. ജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ സംവിധാനമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുന്‍ അഡീഷണൽ ചീഫ് സെക്രട്ടറി പി.സി. സിറിയക് പറഞ്ഞു.
വിഷയത്തിൽ കോടതി വിധികളനുസരിച്ചേ പ്രവർത്തിക്കാൻ കഴിയൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ റവന്യു മന്ത്രി പ്രതികരിച്ചിരുന്നു. ഡിസംബർ 30 നകം പരിഹരിക്കാമെന്ന് ജില്ല ഭരണകൂടം നേരത്തെ കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു.