നിർമാണസാമഗ്രികൾ ലഭിക്കാതെ കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവേ നിർമാണം വഴിമുട്ടി. ചെറുപുഴമുതൽ ഉളിക്കൽവരെ അറുപത്തിയഞ്ച് കിലോമീറ്ററിൽ പന്ത്രണ്ട് മീറ്റർ വീതിയിലാണ് നിർമാണം.
.മലയോരത്തെ പാറമടകൾ അടച്ചതോടെയാണ് ഈ ദുരിതം തുടങ്ങിയത്. അമിത വില നൽകിയാണ് അയൽജില്ലകളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും കല്ലെത്തിക്കുന്നത്.
സ്ഥലം സൗജന്യമായി വിട്ടുനൽകിയ മലയോരജനതക്കാണ് ഈ ദുരവസ്ഥ വന്നത്. അപകടങ്ങൾ പതിവായതോടെ സർവീസ് നിറുത്തി വയ്ക്കാനൊരുങ്ങുകയാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.