തളിപ്പറമ്പ് കീഴാറ്റൂരിലൂടെ ബൈപാസ് നിർമിക്കുന്നതിനെതിരെ സിപിഎം പാർട്ടി ഗ്രാമത്തിൽ വീണ്ടും പ്രതിഷേധം. സർക്കാർ നിയോഗിച്ച സമിതി നടത്തിയ ചർച്ചയിൽ പുതിയ രൂപരേഖ തയ്യാറാക്കാൻ ധാരണയായിരുന്നു. പിന്നീട് നാട്ടുകാരുമായി സമരസമിതി നേതാക്കാൾ നടത്തിയ ചർച്ചയിലാണ് പ്രതിഷേധം തുടരാൻ തീരുമാനിച്ചത്.
കീഴാറ്റൂരിൽ ഇരുപത് ദിവസം നീണ്ടുനിന്ന സമരത്തിന്റെ ഫലമായി പ്രശ്നം പരിഹരിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നടത്തിയ പരിശോധനയിലും ചർച്ചയിലും കീഴാറ്റൂരിന്റെ കിഴക്കുവശത്തുകൂടി ബൈപാസ് നിർമിക്കാൻ ധാരണയിലെത്തി. പൂർണ തൃപ്തി അറിയിച്ചില്ലെങ്കിലും സമരസമിതി നേതാക്കാളും ഒത്തൂതീർപ്പിന് സമ്മതം മൂളി.
പക്ഷേ പുതിയ അലൈൻമെന്റ് പ്രകാരം ബൈപാസ് കടന്നുപോകുന്ന സഥലങ്ങളിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ കീഴാറ്റൂരിൽ സമരംചെയ്തവരും വിദഗ്ധസമിതിയുടെ തീരുമാനത്ത എതിർക്കുയായിരന്നു. നിലവിലുള്ള ദേശീയപാത വികസിപ്പിക്കണമെന്നാണ് പാര്‍ട്ടിഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യം. സമരങ്ങളുടെ തുടക്കമായി ഇന്ന് വൈകുന്നേരം കീഴാറ്റൂരിൽ പ്രതിഷേധ ജ്വാല തെളിയിക്കും.