സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഐ.വി ശശി മരണം വരെ നല്ല കോഴിക്കോട്ടുകാരനായിരുന്നു. കോഴിക്കോട് അത്താണിക്കലിലെ തറവാട്ടിൽ പെട്ടെന്നെത്തിയ ദുഖവാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കൾ.
ഈ തറാവാട്ടു മുറ്റത്ത് നിന്നാണ് ഐ.വി ശശി മലയാള സിനിമയുടെ കാരണവരായി വളർന്നത്. ജേഷ്ഠന്റെ ഓർമ്മകൾ നിറഞ്ഞപ്പോൾ രാഷ്ട്രീയത്തിൽ അടവുകൾ പയറ്റിതെളിഞ്ഞ സഹോദരൻ തേങ്ങി. വാരികകളിൽ ചിത്രം വരച്ച് നടന്നിരുന്ന ബാലന്റെ തലവര മാറ്റി വരച്ച നടൻ സത്യനെ കുറിച്ച് ഓർത്തു
കൂടെ ജോലി ചെയ്തിരുന്ന സീമയെ ജീവിത്തിലേക്ക് കൂട്ടാൻ ഐ.വി ശശി തീരുമാനിച്ച കാര്യം ആദ്യം പറയുന്നതും അനുജനോടായിരുന്നു.
ഭക്ഷണമായിരുന്നു ഐ.വി ശശിയുടെ മറ്റൊരു പ്രിയം. ഒരു മാസം മുമ്പ് കുടുംബ വീട്ടിലെത്തിയപ്പോഴും ക്ഷീണം പോലും മറന്ന് സഹോദരന്റെ കൈപിടിച്ച് രുചിവൈവിദ്യം തേടി ഹോട്ടലുകള്‍ കയറി ഇറങ്ങിയതും സഹോദരൻ ഇന്നലെ പോലെ ഓർക്കുന്നു.