വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടി വയനാട് കാവുംമന്ദം മേഖലയിലെ ജനങ്ങൾ. പ്രതിഷേധങ്ങളെത്തുടർന്ന് വനം വകുപ്പ് നടപടികളെടുക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടപ്പിലായില്ല. പ്രദേശത്തെ നിരവധി പേർക്ക് മൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റു. കാർഷികനഷ്ടവും പതിവാകുന്നു.
കാവും മന്ദം എട്ടാം മൈൽ പത്താം മൈൽ തുടങ്ങിയ ഭാഗത്തിന്റെ ഒരു വശം കാടും മറുവശത്ത് ജനവാസകേന്ദ്രവുമാണ്. ഭൂരിഭാഗം പേരും കർഷകതൊഴിലാളികളും. വന്യമൃഗശല്യകാരണം ജീവിക്കാൻ പോലും സാധിക്കുന്നില്ലെന്ന് നാട്ടുകാർ.
പ്രദേശത്തു നിന്നും നിരവധി പെരുമ്പാമ്പുകളെ പിടികൂടി. ആനയും ഇറങ്ങുന്നു. കുരങ്ങൻമാരും സദാസമയം പ്രശ്നമുണ്ടാക്കുന്നു.
നാട്ടുകാർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന് നടപടികൾ എടുക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയിരുന്നു. റോഡരികികെ കാടുകൾ വെട്ടുമെന്ന് പറഞ്ഞെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. താൽക്കാലിക വാച്ചർമാരെ നിയോഗിച്ചെങ്കിലും ഒരു മാസമേ അത് നീണ്ടുള്ളു. ഫെൻസിങും കണ്ണിൽപൊടിയിടാനാണെന്നാണ് ആക്ഷേപം.